Posts

Showing posts from July, 2021

കണ്ടൽ കാടുകളുടെ സംരക്ഷകൻ

Image
  ആശ്രമം കണ്ടൽ കാടുകളുടെ സംരക്ഷകൻ  സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃകകേന്ദ്രമായി കൊല്ലത്തെ ആശ്രമം കണ്ടൽ കാടുകളെ പ്രഖ്യാപിച്ചിട്ട് ഇന്ന് 3 വർഷം പിന്നിടുന്നു ഇതി നു പിന്നിൽ ഒരു മനുഷ്യന്റെ നിരന്തര പരിശ്രമത്തിന്റെയും നിയമപോരാട്ടങ്ങളുടെയും ചരിത്രമുണ്ട്. ജില്ലാഭരണകൂടവും ഉദ്യോഗസ്ഥരുമുയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് പോരാട്ടം നടത്തി ഇന്ന് കാണുന്ന ഹരിതാഭമായി മാറ്റിയതിനു പിന്നിലെ ശക്തമായ കൈകൾ പ്രൊഫ. എൻ.രവി യുടെ യാണ് . തികഞ്ഞ ഒരു സസ്യ സ്നേഹി മാതൃക അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ പ്രൊഫ.എൻ. രവി , കൊല്ലം ശ്രീനാരായണ കോളേജിലെ ബോട്ടണിവിഭാഗം തലവനായിരുന്നു . 1985-ലാണ് ആശ്രാമത്തെ കണ്ടൽക്കാടുകൾ വെട്ടിമാറ്റി അഡ്വഞ്ചർ പാർക്ക് നിർമിക്കാനുള്ള പദ്ധതി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുന്നോട്ട് വന്നപ്പോൾ മുതൽ ഇതിനെതിരേ പല രീതിയിലുളള സമര മുറകളും പ്രവർത്തനങ്ങളുമായി ഇദ്ദേഹം രംഗത്തെത്തി . എന്നാൽ അദ്ദേഹത്തിന്റെ ആവശ്യത്തെ തള്ളി പദ്ധതി മുന്നോട്ടുപോയി. പിന്നീട് തീരത്തെ കണ്ടൽകൂടി വെട്ടി റോഡ് നിർമിക്കാൻ ശ്രമിച്ചതോടെ അദ്ധ്യാപകനും വിദ്യാർഥികളും അതിനെതിരേ സമരം തുടങ്ങി. നിർമാണസാമഗ്രികളുമായി വന്ന ലോറിക...

കർക്കിടക മാസാരംഭം പൊട്ടി പുറത്ത് ശീവോതി അകത്ത് - കേരള സംസ്കാരം

Image
പൊട്ടി പുറത്ത് ശീവോതി അകത്ത് ... കേരള സംസ്കാരം ഇടശ്ശേരിയുടെ ഒരു കവിതയുടെ തലക്കെട്ട് ഇതാണ്. കേരളീയ സാംസ്കാരിക പൈതൃകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു വാചകമാണിത്. അശ്രീകരമായ ഭഗവതിയെ പുറത്താക്കി ഐശ്വര്യത്തിന്‍റെ ദേവതയായ ശ്രീഭഗവതിയെ വീട്ടില്‍ പ്രതിഷ്ഠിക്കുക എന്ന ചടങ്ങാണ് ‘പൊട്ടി പുറത്ത് ശീവോതി അകത്ത്‘ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൂര്യന്‍ മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകത്തിലേക്ക് സംക്രമിക്കുന്ന കര്‍ക്കിടക സംക്രാന്തിയിലാണ് ഈ പഴയ ആചാരം. ‘മിഥുനം കഴിഞ്ഞാല്‍ വ്യസനം തീര്‍ന്നു‘ എന്നൊരു പഴമൊഴിയുണ്ട്. വരാനിരിക്കുന്ന ഒരു നല്ല കാലത്തിന്‍റെ തുടക്കം എന്ന നിലയിലാണ് പഞ്ഞമാസം എന്ന് ദുഷ്പേര്‍ കേട്ട കര്‍ക്കിടകത്തെ ആളുകള്‍ കാണുന്നത്. ഈ മാസം കടന്നുകിട്ടാനായി മനസ്സില്‍ നിന്ന് തിന്മകളേയും വ്യസനങ്ങളേയും മാറ്റി നിര്‍ത്തി നന്മയേയും സന്തോഷത്തേയും കുടിയിരുത്തണം. ഇതിനായി കര്‍ക്കിടക സംക്രമ നാളില്‍ (ചിലയിടങ്ങളില്‍ കര്‍ക്കിടകം ഒന്നാം തീയതി) നടക്കുന്ന ചടങ്ങാണ് പൊട്ടി പുറത്ത് ശീവോതി അകത്ത്. പൊട്ടി എന്നാല്‍ ചേട്ടാ ഭഗവതി. ശീവോതി എന്നാല്‍ സാക്ഷാല്‍ ശ്രീഭഗവതി. കേരളത്തിലെ ചില ഭ...

സിക വൈറസ്Zika virus

Image
പേടി വേണ്ട: വേണം ജാഗ്രത സിക വൈറസ് സംസ്ഥാനത്ത് കൂടുതൽ പേർക്ക് സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ട . ഭൂരിപക്ഷം ആളുകളിലും ആശുപത്രിവാസം പോലും വേണ്ടാത്ത മരണ സാധ്യത വളരെ കുറഞ്ഞ രോഗമാണിത്. രോഗം പരത്തുന്ന ഈഡിസ് ഈജിപ്തി , ഈഡിസ് ആൽബോ പിക്റ്റസ് കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കി ആരോഗ്യ ജാഗ്രത പാലിച്ചാൽ സികയെ പേടിക്കേണ്ടതില്ല. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഈ ഡിസ് കൊതുക് മുട്ടയിടുക. കുപ്പി ഉപയോഗ ശൂന്യമായ പാത്രം , ടയർ ഉൾപ്പെടെ വെള്ളം കെട്ടി നിൽക്കാനുള്ള എല്ലാ സാഹചര്യവും ഇല്ലാതാക്കണം, ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജിന് പുറക്കിലുള്ള ട്രെ, റബ്ബർ തോട്ടത്തിലെ ചിരട്ട , എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. ആഴ്ചയിലൊരിക്കൽ ' ഡ്രൈ ഡേ , ആചരിക്കണം കറുപ്പ് നിറവും ആറ് കാലിലും മുതുകിലും വെളുത്ത വരകളുള്ള കൊതുകുകൾ അതിരാവിലെയും വൈകുന്നേരവുമാണ് ഇറങ്ങുക ലേപനം, കൊതുകുതിരി ,കൈ നീളമുള്ള വസ്ത്രം എന്നിവ ഉപയോഗിച്ചു കൊതുകിൽ നിന്ന് രക്ഷനേടാം. ലക്ഷണങ്ങൾ വൈറസ് ശരീരത്തിലെത്തി 3 - 14 ദിവസത്തിനകം നേരിയ പനി, തലവേദന , ശരീരത്തിൽ ചുവന്ന പാട്, ചെങ്കണ്ണ്, സന്ധികളിലും പേശികളിലും വേദന തുടങ്ങി...

ഒരാടിൽ നിന്നും ഒന്നിലേറെ ആടുകളിലേക്ക് പകരുന്ന ജോൺസ് രോഗം

Image
ഒരാടിൽ നിന്നും ഒന്നിലേറെ ആടുകളിേലേക്ക് പകരുന്ന ജോണ്‍സ് രോഗം അറിഞ്ഞിരിക്കേണ്ടവയെല്ലാം കൊവിഡ് കാലത്ത് മൃഗങ്ങളിലും അസുഖങ്ങൾ ശ്രദ്ധയിൽ പ്പെടുന്നുണ്ട്. ഇതിൽ ആടുകളിൽ കാണപ്പെടുന്ന ഒരു തരം രോഗമാണ് ജോൺസ് രോഗം.  മൈക്കോ ബാക്ടീരിയ കുടുബത്തില്‍പ്പെടുന്ന ക്ഷയരോഗാണുക്കളോട് സാമ്യമുള്ള ബാക്ടീരിയകളാണ് ജോണ്‍സ് രോഗം ഉണ്ടാക്കുന്നത്. ആടുകളിലും, ചെമ്മരിയാടുകളിലും കന്നുകാലികളിലും ഈ രോഗം കാണപ്പെടുന്നു. രോഗം ബാധിച്ച മൃഗങ്ങള്‍ ക്ഷീണിക്കുകയും ഉല്‍പാദനക്ഷമത നഷ്ടപ്പെടുകയും ചെയ്യുന്നതു മൂലം കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. രോഗലക്ഷണങ്ങള്‍ ദഹനേന്ദ്രിയത്തെ ബാധിക്കുന്ന ഈ രോഗം മാരകവും ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതുമാണ്. ചെറിയപ്രായത്തില്‍ത്തന്നെ രോഗബാധ ഉണ്ടാകുമെങ്കിലും മാസങ്ങളോ വര്‍ഷങ്ങളോ നീണ്ട കാലയളവിന്‌ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുള്ളൂ. രോഗബാധയുള്ള മൃഗങ്ങളുടെ ചാണകത്തിലൂടെ രോഗാണുക്കള്‍ വിസര്‍ജ്ജിക്കപ്പെടുന്നു. രോഗാണുബാധയേറ്റിട്ടുള്ള തീറ്റ, വെള്ളം, പരിസരം എന്നിവയിലൂടെ മറ്റു മൃഗങ്ങള്‍ക്ക് രോഗം പിടിപെടാം. രോഗം ബാധിച്ച ആടുകളില്‍ ശരീരഭാര...

ഇലിപ്പ 101- മനുഷ്യന്റെ പേരിൽ ഒരു മരം

Image
മനുഷ്യന്റെ  പേരിൽ ഒരു മരം ഇലിപ്പ 101 കൊല്ലം: സസ്യലോകത്ത് പുതുതായി കണ്ടെത്തിയ ഇലിപ്പ ഇനത്തിലെ പുതിയ മരത്തിന് നട്ടുവളർത്തിയ ആളുടെ പേര് നൽകി. തൊടിയൂർ മാരാരിക്കുളം മുഴങ്ങൂർ സ്വദേശി ബാലകൃഷണപ്പിള ളയുടെ പേരിലാണ് ഇലിപ്പ ഇനി അറിയപ്പെടാൻ പോകുന്നത് ശാസ്ത്രീയ നാമമായി മധുക്ക ബാലകൃഷ്ണാനി എന്നാണ് നൽകിയിരിക്കുന്നത്. കൊല്ലം ജില്ലയിൽ കഴിഞ്ഞ വർഷം ഇലിപ്പ യുടെ മറ്റൊരു ഇനത്തെ 100 മത്തെ ഇനത്തെ കണ്ടെത്തിയിരുന്നു. തൊടിയൂർ കല്ലേലിഭാഗം മുഴങ്ങോടി മഠത്തിനാൽ തെ ക്കതിൽ പഞ്ചായത്തിലെ 16-ാo വാർഡിലെ വിമുക്തഭടനായ ബി. പ്രസന്നകുമാറിന്റെ ഉടമസ്ഥയിലുള്ള ഭൂമിലാണ് 101 മത്തെ ഇലിപ്പ വൃക്ഷം നിൽക്കുന്നത് പ്രസന്ന കുമാറിന്റെ അച്ഛനാണ് ഈ വൃക്ഷം നട്ടത് 80 വർഷത്തെ പഴക്കം ഇതിനുണ്ട്. ബന്ധുവും അധ്യാപകനുമായ ശ്രീജിയാണ് ഈ മരത്തെ കുറച്ചുളള അറിവ് തിരുവനന്തപുരം പാലോട്ട് ബോട്ടാണികൽ ഗാർഡിലെ ഗവേഷകരെ അറിയിക്കുന്നത് തുടർന്ന് ഗവേഷകരായ ഡോ. ഇ. എസ്.സന്തോഷ് കുമാർ ഡോ.ഷൈലജ കുമാരി മുഹമ്മദ് ഷരീഫ് എന്നിവർ മരത്തെക്കുറിച്ച് പഠിച്ച് ഗവേഷണം നടത്തി ഗവേഷണ ഫലം ന്യൂസിലൻഡിലെ അന്തരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ ഫൈറ്റോ ടാക്സി യിൽ പ്രസിദ്ധീകരി...