ഒരു തെരുവിൽ ഉണ്ടാക്കിയ ഹൽവ്വയുടെ കഥ ( മിഠായി തെരുവിന്റെയും , കോഴിക്കോടൻ ഹൽവ്വയുടെയും ചരിത്രം )

                                  മധ്യകാലഘട്ടത്തിെലെ പ്രസിദ്ധമായ തുറമുഖ കേന്ദ്രമാണ് കോഴിക്കോട് . ചീനക്കാരും , അറബികളും, വിനീസുകാരും , ഇംഗ്ലീഷുകാരും, അടങ്ങുന്ന വിദേശ സഞ്ചാരികളുടെ വാണിജ്യ കേന്ദ്രമായിരുന്നു കോഴിക്കോട് .                   സാമൂതിരി എല്ലാ വിദേശ     വാണിജ്യകച്ചവടക്കാരെയും അഥിധേയത്തോടെ  കേരള പാരമ്പര്യത്തോടെ സ്വീകരിച്ചിരുന്നു. അവർക്ക് അർഹമായ സ്ഥാനവും വാണിജ്യ കേന്ദ്രങ്ങളും സാമൂതിരി വംശക്കാർ അനുവദിച്ചു നൽകി. സാമൂതിരിമ്മാരുടെ സഹായ സഹകരണത്തോടെ ഹിന്ദു മുസ്ലിം മതവിഭാഗക്കർ  തുല്യമായ സഹകരണ ത്തോടെ കോഴിക്കോടിനെ ഒരു വാണിജ്യ കേന്ദ്രമാക്കി മാറ്റി. മത നിരപേക്ഷതയുടെ ഉത്തമ ഉദാഹരണമാണ് കോഴിക്കോട് .
            കോഴിക്കോടൻ ഹൽവ്വയും           ,മിഠായി തെരുവും                
           A.D.11-ാം നുറ്റാണ്ടിലാണ് അറബികൾ കേരളത്തിൽ എത്തുന്നത്.                            ഇവരാണ് കോഴിക്കോടൻ ഹൽവ്വയുടെ നിർമ്മാതാക്കൾ എന്നു പറയാം. ഹൽവ്വയുടെ വരവ് പേർഷ്യയിൽ നിന്നുമാണ്. നിലനിൽക്കുന്ന ഒരു കഥയുടെ വെളിച്ചത്തിൽ ഹൽവ്വ എങ്ങനെയുണ്ടായി എന്നു അറിയാം.                      250 വർഷത്തെ പഴക്കമാണ് ഹൽവ്വയ്ക്ക് ഉള്ളത്. പേർഷ്യൻ മധുരമായ ഹൽവ്വ, തുർക്കി സുൽത്താൻ തന്റെ തോഴിമ്മാരെ സന്തോഷിപ്പിക്കുവാൻ ഉണ്ടാക്കിയ മധുരമാണ് , ഇതിനെ 'തുറോൺ ' എന്നു പറയുന്നു . തുറോൺ അറബികളുടെ ഇടയിൽ 'കറാച്ചി ഹൽവ്വ' യായി മാറപ്പെട്ടു            ഇറ്റാലിയൻ സ്പാനിഷ് പലഹാരമായ തുറോണുമായി ഹൽവക്   ബന്ധമുണ്ട്. ടർക്കീസ് ഹൽവ്വ പ്രസിദ്ധമായത് കറച്ചി ഹൽവ്വ എന്ന പേരിലാണ്
കറാച്ചിയിൽ ഹൽവ്വ പ്രചാരമായ സമയത്തു തന്നെ ഇന്ത്യയിലും ഹൽവ്വ പ്രചാരമായി തുടങ്ങി. പലനാടുകളിലും ഹൽവ്വ ഉൽപാദനം ഉണ്ടായിരുന്നു എങ്കിലും കോഴിക്കോടൻ ഹൽവ്വയ്ക്ക് പ്രചാരം ഏറി. 
ഈ കറാച്ചി ഹൽവ്വയെ  കോഴിക്കോടിനു  അറബികൾ പറഞ്ഞു കൊടുത്തു ഇതാണ്     
കോഴിക്കോടൻ ഹല്‍വ്വയുടെ  ചരിത്രം  മറ്റെല്ലാം ഹൽവ്വയിൽ നിന്നും കോഴിക്കോടൻ ഹൽവ്വയെ വേർതിരിക്കുന്നത് പാരമ്പര്യമാണ്. പകർന്നു നൽകുന്ന പല കൂട്ടുകളും പാരമ്പര്യമായി ഹൽവ്വ കുടുംബങ്ങൾക്ക് നൽകിപ്പൊരുന്നു. ഇങ്ങനെ മധുരത്തിനു മാത്രമായി കോഴിക്കോട്ടിൽ ഒരു തെരുവും  ഉണ്ടായി ഈ തെരുവിനെ വിദേശികൾ (Sweet meat street, / മധുരമുള്ള ഇറച്ചി തെരുവ് ) സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്നു വിളിച്ചും ഇത് പിൽക്കാലത്ത് S M Street ആയി മാറി. എന്നാൽ മലയാളികൾക്ക് ഇത് മിഠായി തെരുവാണ്.
500 വർഷത്തെ പഴക്കമാണ് മിഠായി തെരുവിനു ഉള്ളത് വിവിധ തരം ഹൽവ്വകൾ നിരത്തി വെച്ചിരിക്കുന്ന കടകളായിരുന്നു വിദേശികൾ ആദ്യം വന്നപ്പോൾ കണ്ടത് അവർ ഈ തെരുവിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്നു വിളിച്ചത് ഹൽവ്വയെ ഇംഗ്ലീഷുക്കാർ വിളിച്ചിരുന്ന ഓമനപ്പേരായിരുന്നു സ്വീറ്റ് മീറ്റ് [ മധുരമുള്ള ഇറച്ചി ] .ഹൽവ്വ എന്ന വാക്ക് ഉണ്ടായത് അറബി ഭാഷയിൽ നിന്നുമാണ് .അറബിയിൽ മധുര പലഹാരത്തെ ഹൽവ്വ എന്നാണ് വിളിച്ചിരുന്നത്. ഈ ഹൽവ്വയെ മലയാളികൾ ഓമനിച്ച് അലുവ എന്നു വിളിച്ചു.                        
            മലയാളത്തിന്റെ പ്രിയ സഞ്ചാര സാഹിത്യക്കാരനായ എസ്.കെ.പൊറ്റക്കാടിന്റെ പ്രിയ തെരുവാണ് മിഠായി തെരുവ് അദ്ദേഹത്തിന്റെ ഒരു തെരുവിന്റെ കഥ എന്നു നോവലിലൂടെ മിഠായി തെരുവിന്റെ കഥ പറയുന്നുണ്ട്. ഒപ്പം ഓരോ ജനജീവിതങ്ങളെയും മനുഷ്യസ്വപ്നങ്ങളെയും എസ്.കെ. തന്റെ കഥകളിലൂടെ പറയുന്നു.
                      5 നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് മിഠായി തെരുവിനു . ഗുജറാത്തി മധുര വിൽപ്പനക്കാരെ സാമൂതിരി  കോഴിക്കോട്ടേയ്ക്ക് ക്ഷണിക്കുകയും അവർക്ക് കോട്ടയ്ക് പുറത്ത് കച്ചവടം ചെയ്യുവാൻ ഉള്ള സൗകര്യം ചെയ്യ്തു കൊടുക്കുകയും ചെയ്തു. ഇങ്ങനെയാണ് മിഠായി തെരുവ് ഉണ്ടായത്. എന്നാൽ പിൽക്കാലത്ത് അവയുടെ തനിമ നഷ്ടമാകാൻ തുടങ്ങിയിരുന്നു മധുരത്തിനു മാത്രമായിരുന്ന തെരുവിൽ ഇന്ന് പല കടകൾ ഉയർന്നുപൊങ്ങി.
      
എസ്.കെ. പൊറ്റക്കാടിന്റെ പ്രതിമയോടു കൂടി തുടങ്ങുന്ന മിഠായി തെരുവിൽ ശിൽപ്പങ്ങളാലും അൽപ്പം മിനുക്കുപണികളിലൂടെ ചെറിയ രീതിയിൽ വികസന മനോഭാവം കൈവരിച്ചു മധുരത്തിനുമാത്രമായിരുന്ന ഈ തെരുവിൽ മറ്റു സാധനങ്ങൾക്കൊണ്ടു പുതിയ കച്ചവടക്കാർ എത്തിയതും മിഠായി തെരുവിന്റെ പഴമ നശിക്കലിനു കാരണമായി മാറി. ഹൽവ്വ വ്യാപാരികളിലും നേരിയ പ്രതിസന്ധി നേരിടെണ്ടി വന്നു അസംസ്കൃത വസ്തുക്കൾക്കുണ്ടായ വിലവർധനവ് ഹൽവ്വവ്യാപാരത്തിൽ നിന്നു മാറി മറ്റു സ്ഥാപനങ്ങൾ തുടങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വരെ ഉണ്ടായി  .  പഴമ നിലനിർത്തുന്ന അഞ്ചു കെട്ടിടങ്ങൾ മാത്രമേ ഇന്നു അവശേഷിക്കുന്നുള്ളു. ആവർത്തിച്ചു ഉണ്ടാക്കുന്ന തീപിടുത്തം ഭീതി ജനിപ്പിച്ചിരുന്നേങ്കിലും  സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി പലനവീകരണങ്ങൾക്കൊടുവിൽ ഇന്ന് മിഠായി തെരുവ് പൂർവ്വാധികം ശക്തിയോ തല ഉയർത്തി തന്നെ നിലനിൽക്കുന്നു

Comments

Post a Comment

Popular posts from this blog

കഥകളിയുടെ ചരിത്രം, ഐതീഹ്യം , ആചാരം, വേഷം

കഥകളിയിലെ ദൃശ്യചാരുത കഥകളി മുദ്രകളിലൂടെ

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം : വർത്തമാന പുസ്ത്കം.., പാറേമ്മാക്കൽ ഗോവർണദോർ