കഥകളിയുടെ ചരിത്രം, ഐതീഹ്യം , ആചാരം, വേഷം
R കഥകളി
ആരാധനാപരവും അല്ലാത്തതുമായ അനവധി കലകൾ കേരളത്തിലുണ്ട്. അ കൂട്ടത്തിൽ മലയാള മണ്ണിന്റെ ചൂരും ചുണയും ചേർന്ന കലയാണ് കഥകളി. കൊട്ടാരക്കര തമ്പുരാനാണ് കഥകളിയുടെ ഉപജ്ഞാതാവെന്ന് കരുതുന്നു. കോഴിക്കോട് മാനവേദൻ രാജാവിന്റെ കൃഷ്ണനാട്ടത്തിന്റെ അനുകരണമാണ് കഥകളിയെന്ന് ഒരഭിപ്രായമുണ്ട്. ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥാഭാഗം ഏട്ടു ദിവസം കൊണ്ട് ആടിത്തീർക്കാൻ പാകത്തിൽ രചിച്ചതാണ് കൃഷ്ണനാട്ടം, ഭക്തി പ്രധാനവും ദേവതാരാധനാപരവുമായ കൃഷ്ണനാട്ടം ഇന്നും രൂപഭേദങ്ങളൊന്നും കൂടാതെ ഗുരുവായൂരും മറ്റും അരങ്ങേറിപ്പോരുന്നു . സംസ്കൃതത്തിൽ രചിച്ച കൃഷ്ണഗീതി കേരളത്തിലെ പല ക്ഷേത്രങ്ങളിലും ആടിയതായി ചരിത്രരേഖയുണ്ട് എന്നാൽ ഇതിനെ അനുകരിച്ച് രാമനാട്ടുണ്ടായി എന്നതിന് തെളിച്ചൂർ ചമച്ച ഐതിഹ്യം മാത്രമാണ്. കൃഷ്ണനാട്ടം ജയദേവരുടെ ഗീതഗോവിന്ദത്തോടും അതിന്റെ ദൃശ്യരൂപമായ അഷ്ടപദിയോടുo കൂറു പുലർത്തുമ്പോൾ രാമനാട്ടത്തിന് കേരളത്തിലെ നാടൻ കലകളോടാണ് രക്തബന്ധം .
കോഴിക്കോട്ടെ മാനവേദൻ രാജാവ് എട്ടു ദിവസത്തെ കഥയായി കൃഷ്ണനാട്ടം നിർമ്മിച്ചതറിഞ്ഞ് കൊട്ടാരക്കരത്തമ്പുരൻ കൃഷ്ണനാട്ടം കളിക്കുവാൻ കലാകാരന്മാരെ അയച്ചു തരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കും കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞു അത് നിരസിച്ചെന്നും. ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമ്മിച്ചത്എന്നും ഒരു ഐതീഹ്യം
17- ആം നുറ്റാണ്ടിലാണ് കഥകളി ഉത്ഭവിച്ചത്. കഥകളിയുടെ സഹിത്യരൂപമാണ് ആട്ടക്കഥ രാമനാട്ട കർത്താവായ കൊട്ടാരക്കരത്തമ്പുരാനാണ് ആട്ടക്കഥാ സാഹിത്യത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത് ജയദേവരുടെ ഗീതാഗോവിന്ദത്തിന്റെ ചുവയുപ്പിടിച്ചാണ് ആട്ടക്കഥയുണ്ടായതെന്ന് ഒരഭിപ്രായവുമുണ്ട്.
കഥകളി ചരിത്രം
17 - മം നൂറ്റാണ്ടിലാണ് കഥകളി ഉത്ഭവിച്ചത്. കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ രാമനാട്ട കർത്താവായ കൊട്ടാരക്കരത്തമ്പുരാനാണ് ആട്ടക്കം സാഹിത്യത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത്. ഗീതാഗോവിന്ദാഭിനയത്തിന്റെ പ്രേരണയിൽ നിന്നും ഉടലെടുത്ത ഒരു വിനോദമാണ്. കൃഷ്ണനാട്ടം, അന്ന് വടക്ക് ദിക്കുകളിൽ പ്രചാരത്തിലിരുന്ന അഷ്ടപദിയാട്ടത്തിന്റെയും അതിന്റെ ചുവയു പിടിച്ച് സൃഷ്ടിക്കപ്പെട്ട കൃഷ്ണനാട്ടത്തിന്റെയും രീതിയിലാണ് തമ്പുരാൻ രാമനാട്ടം രചിച്ചത്. 1555-നും 1605 നും ഇടയിലാണ് രാമനാട്ടം രചിച്ചത്. എന്നാണ് പറയപ്പെടുന്നത്. കൊട്ടാരക്കരത്തമ്പുരാൻ എട്ട് ദിവസത്തെ കഥയാണി വിഭജിച്ച് നിർമ്മിച്ച രാമനാട്ടമാണ് പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്.
കഥകളിവേഷത്തെ
പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തു നാട്ടുരാജാവായിരുന്നു പാട്ടിനായി പ്രത്യേകം ആളെ നിർത്തുന്ന രീതിയും വർണ്ണഭംഗിയുള്ള കുപ്പായങ്ങളും പല വർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും എല്ലാം വെട്ടത്ത രാജാവിന്റെ സംഭാവനയാണ് ഇതിനെ വെട്ടത്തു നാടൻ എന്നാണ് വിളിക്കുന്നത്. എത്യോപ്യയിലെ പരമ്പരാഗത വേഷമാണ് ഇതിന് പ്രചോദനമായിട്ടുള്ളത്. പെട്ടതു രാജാവിനെ കഥകളി പരിഷ്കരണത്തിൽ സഹായിച്ചത് കഥകളി പ്രേമിയായിരുന്ന ശങ്കരൻ നായരായിരുന്നു.
വെട്ടത്തു സമ്പ്രദായം
രാമനാട്ടം കഥകളിയായി പരിഷ്കരിക്കപ്പെടുന്നതിന് വെട്ടത്തു രാജാവ് വരുത്തിയ മാറ്റങ്ങൾ ഇവയാണ്
നടൻമ്മാർക്ക് വാചികാഭിനയം വേണ്ടെന്ന് തീർച്ചപ്പെടുത്തി .
പാട്ടിനെ പിന്നണിയിലേയ്ക്കെത്തിച്ചു
രാമനാട്ടത്തിലെ തൊപ്പി മദ്ദളത്തിനു പകരം ചെണ്ട ഏർപ്പെടുത്തി.
കൂടിയാട്ടത്തിനനുസരിച്ചുള്ള പച്ച, കത്തി, താടി, എന്നീ മുഖത്തുതേപ്പാടി സ്ഥാനത്തിലുള്ള വേഷവിഭജനം കൊണ്ടുവന്നു
മുദ്രകളോടെയുള്ള ആംഗികാഭിനയം കൊണ്ടുവന്നു
വെട്ടത്തു സമ്പ്രദായത്തെ പരിഷ്കരിച്ച് കഥകളിയെ ഒരു നല്ല നൃത്തകലയാക്കി തീർത്തത് കപ്ലിങ്ങാടൻ നമ്പൂതിരിയും. ഇന്ന് കാണുന്ന കഥകളി വേഷങ്ങളുടെയെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു.
തിരുവിതാംകൂർ രാജാക്കന്മാർ കഥകളിക്ക് നൽകിയിട്ടുള്ള സംഭാവനകൾ ഏറെയാണ് 'ബാലരാമഭരതം' എന്ന നാട്യശാസ്ത്രഗ്രന്ഥം രചിച്ചത്. കാർത്തികതിരുന്നാൾ മഹാരാജാവാണ് 'നരകാസുരവധം 'ആട്ടക്കം യും അദ്ദേഹത്തിന്റെ കൃതിയാണ്. കാർത്തിയ തിരുന്നാളിന്റെ സഹോദരനായ അശ്വതി തിരുനാളിന്റെ കൃതികളാണ് രുഗ്മിണീസ്വയംവരം, അംബരീഷ് ചരിതം, പൂതനാമോഷം, പൗണ്ഡ്രകവധം, എന്നീ ആട്ടക്കഥകൾ, കാർത്തിക തിരുന്നാളിന്റെ സദസ്സിൽപ്പെട്ട ഉണ്ണായിവാര്യർ, നളചരിതം ആട്ടക്കം രചിച്ചു. അശ്വതി തിരുനാളിന്റെ പിതാവ് കിളിമാനൂർ കോയിത്തമ്പുരാൻ കംസവധം എഴുതി, രാവണ വിജയം, ആട്ടക്കം യുടെ വിദ്വാൻ കിളിമാനൂർ കോയിത്തമ്പുരാനാണ്.
കൊല്ലവർഷം 850- മാണ്ടിടയ്ക് ഉണ്ണായി വാര്യർ ജീവിച്ചിരുന്നെന്ന് ഉള്ളൂരും,
800 - മാണ്ടിനിടയ്ക് ജീവിച്ചിരുന്നെന് എം എച്ച്. ശാസ്ത്രീകളും അഭിപ്രായപ്പെടുന്നു. കൊ. വ. 920 -ൽ നളചരിതം കഥകളി തിരുവനന്തപുരത്ത് ആടിയതായി ചില രേഖകളിൽ കാണുന്നു. ഇതിന്റെ വെളിച്ചത്തിലാണ്. 850-മാണ്ടിടയ്ക്ക് വാര്യർ ജനിച്ചെന്ന നിഗമനത്തിലെത്തിയത്. ഉണ്ണായി എന്നത് ഓമനപ്പേരാണെന്നു രാമൻ എന്നതാണ് യഥാർത്ഥ നാമം എന്നു പറയുന്നവരുണ്ട്.
ഉണ്ണായിയുടെ കാലം കോട്ടയം തമ്പുരാന്റെ കാലത്തിന് തൊടുത്തായിരിക്കണമെന്ന് പണ്ഡിതന്മാർ ഊഹിക്കുന്നു. കഥകളിയുടെ സുവർണ്ണദശ കാർത്തിക തിരുനാളിന്റെ കാലത്തോടുകൂടിയാണ്. കൊ.വ. 933 - ലാണ് മാർത്താണ്ഡ വർമ്മ നാടു നീങ്ങിയത്. അതിനു ശേഷം സിംഹാസനാരോഹണം ചെയ്ത കാർത്തിക തിരുനാൾ കോട്ടയം കഥകളെ അനുകരിച്ച് ആട്ടക്കഥകൾ എഴുതി അക്കാലത്ത് നളചരിതത്തിന് നല്ല പ്രചാരം ലഭിച്ചു തുടങ്ങിയിരുന്നു. ഉണ്ണായിയുടെ പ്രധാന കൃതി നളചരിതം ആട്ടക്കം തന്നെ. അതൊന്നാണ് അദ്ദേഹത്തിന് മലയാള മഹാകവികളുടെ മുൻ നിരയിൽ സ്ഥാനം നേടിക്കൊടുത്തത്. ഗിരിജാകല്യാണം ഗീതപ്രബന്ധമാണ് മറ്റൊരു കൃതി. കുമാരസംഭവകഥ പശ്ചാത്തലമാക്കി രചിച്ച കിളിപ്പാട്ടാണത്. രാമപഞ്ചശതി എന്ന സംസ്കൃത കാവൃത്തിന്റെ കർത്താവും ഉണ്ണായിയാണെന്ന് ചിലർ പറയുന്നു കൂടാതെ ഏതാനും ഗാന കൃതികളുമുണ്ട്. 61 വയസ്സുവരെ അദ്ദേഹം ജീവിച്ചിരുന്നതായി ഐതിഹ്യമുണ്ട് .ഇതൊന്നും മതിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല.
ചടങ്ങുകൾ
കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് കേളി. സന്ധ്യയ്ക മുമ്പാണ് കേളികൊട്ട്. കഥകളിയുടെ അനുസാരി വാദ്യങ്ങളായ ചെണ്ട , മുദ്ദളം, ചേങ്ങിലാ , ഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേള പ്രയോഗമാണു കേളികൊട്ട്
കളി തുടങ്ങിക്കഴിഞ്ഞുവെന്ന് അറിയികുന്ന ഗണപതി കൊട്ടാണ് അരങ്ങുകേളി ചെണ്ടയില്ലാതെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ദേവവാദ്യമായ മദ്ദളം ആദ്യമായി അരങ്ങത്ത് എത്തിക്കുന്നു കൊണ്ട് പ്രത്യേക ഐശ്വര്യം കൈവരുന്നതായി വിശ്വസിക്കപ്പെടുന്നു. ശുദ്ധ മദ്ദളം, കേളിക്കൈ, ഗണപതിക്കൊട്ട് എന്നീ പേരുകളും ഈ ചാങ്ങിനുണ്ട്
ഇത് ഇഷ്ടദേവതാ പൂജയാണ് കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്ക് പുറകിൽ നിന്നു നടത്തുന്ന സ്തുതിപരമായ നൃത്തമാണു തോടയം വളരെ ലഘുവായ അണിയറ മാത്രമേ ഈ വേഷ ക്കാർക്ക് ക്കുണ്ടാവൂ. പ്രകൃതിയും പുരുഷനും ആയുള്ള കൂടിച്ചേരലിലൂടെ സൃഷ്ടി നടക്കുന്നു. എന്നുള്ള പ്രതീകാത്മകമായുള്ള അവതരണം കൂടിയാണു തോടയം എല്ലാ നടൻമ്മാരും തോടയം കൂട്ടിയതിനു ശേഷമേ അവരവരുടെ വേഷം കെട്ടാവൂ എന്നാണു നിയമം. തോടയത്തിന് ചെണ്ട ഉപയോഗിക്കുകയില്ല. കഥകളിയിൽ ഉപയോഗിക്കുന്നെ ചൻപടം ചന്പാ, പഞ്ചാരി, അടനം, എന്നീ നാലു താളങ്ങളും അവയുടെ നാലു കാലങ്ങളും തോടയത്തിൽ ഉപയോഗിക്കും. നാടത്തിലെ നാന്ദിയുടെ സ്ഥാനമാണ് കഥകളിയിൽ തോയത്തിനുള്ളത്. കോട്ടയത്തു തമ്പുരാനും , കാർത്തികതിരുന്നാളും രചിച്ച രണ്ടു തോടയങ്ങളാണ് സാധാരണ പാടാറുള്ളത്.
തോടയം കഴിഞ്ഞാൽ ഗായകൻ ഇഷ്ടദേവതാസ്തുതിപരമായ വന്ദനശ്ലോകങ്ങൾ ആലപിക്കുന്നു. ഒരു ശ്ലോകമെങ്കിലുo നിർബന്ധമാണ്. സാധാരണ കോട്ടയത്തുതമ്പുരാൻ രചിച്ച "മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും ......." എന്നു തുടങ്ങുന്ന ശ്ലോകം ആദ്യം ചൊല്ലും തുടർന്ന് മറ്റു ചില ശ്ലോകങ്ങളും ചൊല്ലാറുണ്ട്.
ഒരു പുരുഷവേഷവും സ്ത്രീവേഷം തിരശ്ശീല നീക്കി രംഗത്തു ചെയ്യുന്ന പ്രാർത്ഥനാപരമായ ചടങ്ങാണ് പുറപ്പാട്. സാധാരണ പുരുഷവേഷം കൃഷ്ണനായിരിക്കും. അഞ്ചു വേഷത്തോടുകൂടി പകുതി പുറപ്പാട് എന്ന രീതിയിലും ഈ ചടങ്ങ് നടത്തുന്ന സമ്പ്രദായം ധാരാളമായി ഉത്തര കേരളത്തിൽ നിലവിലുണ്ട് പുറപ്പാട് സാധാരണയായി തുടക്കകാരാണ് (കുട്ടി ആരക്കാർ ] രംഗത്ത് അവതരിപ്പിക്കാറുള്ളത്. കഥകളിയിലെ ഏറെക്കുറെ എല്ലാ കലാശങ്ങളും അടവുകളും ഈ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പുറപ്പാട് ചെയ്ത് ഉറപ്പിന്ന ഒരു കലാകാരന് മറ്റ് വേഷങ്ങൾ രംഗത്ത് അവതരിപ്പിക്കാനുള്ള പരിശീലനമായും ഈ ചടങ്ങ് പ്രയോജനപ്പെടുന്നു
മനോഹരങ്ങളായ പലതരം ചുഴിപ്പുകളും നിലകളും പുറപ്പാടിലടങ്ങിയിട്ടുണ്ട് പുറപ്പാടിലെ പദത്തിനു ശേഷം ത്രിപുട താളത്തിൽ കാർത്തിക തിരുന്നാളിന്റെ "ദേവ ദേവ ഹരേ കൃപാലയ ...... " എന്ന നിലപ്പദം പാടുന്നു പുറപ്പാട് മുതൽ ചെണ്ട ഉപയോഗിക്കുന്നു മേൽക്കട്ടി , ആലവട്ടം, ശംഖനാദം, എന്നിവയോടു കൂടിയാണ് പുറപ്പാട് നിർവ്വഹിക്കുന്നത്.
. പുറപ്പാടിനു ശേഷം ജയദേവന്റെ ഗീതാഗോവിന്ദത്തിലെ 21-ാം അഷ്ടപദിയായ "മഞ്ജുതാര കുഞ്ജതല കേളീ സദനെ " എന്നതിന്റെ ആദ്യത്തെ 8 ചരണങ്ങൾ വത്യസ്ത രാഗങ്ങളിൽ പാടുന്നതാണ് മേളപ്പദം. സാധാരണയായി 6 ചരണങ്ങളാണ് പാടുന്നത്.. ചമ്പതാളത്തിൽ 40, 20, 10 എന്നീ അക്ഷരകാലങ്ങളിൽ രാഗമാലികയായി അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നത്. മഞ്ജുതര എന്ന ചരണം മോഹനത്തിലും വിഹിതപദ്മാവതി എന്ന ചരണം മധ്യമാവതിയലുമാണ് പാടാറുള്ളത് . പദത്തിന്റെ അവസാനത്തിൽ മേളക്കാർ മുമ്പോട്ടുവന്ന് അവരുടെ അഭ്യാസം പ്രകടിപ്പിക്കുന്നു.
ഇവയാണ് പ്രധാന ചടങ്ങുകൾ
1ചെണ്ട
2 ചെങ്ങില
3 ഇലത്താളം
4 മദ്ദളം / ശുദ്ധമദ്ദളം
5 കൈമണി
6 ഇടയ്ക്ക
7. ശംഖ്
കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളാണ് . ചെണ്ട, മദ്ദളം , ചേങ്ങില, ഇലത്താളം, ഇടയ്ക്ക, ശംഖ്, എന്നിവ. ചില സ്ഥലങ്ങളിൽ പഞ്ചമേളമെന്ന ശുദ്ദമേളവും ഉപയോഗിക്കാറുണ്ട്.
കഥകളി വേഷങ്ങൾ
കഥകളിയിൽ പ്രധാനമായി 6 തരത്തിലുള്ള വേഷങ്ങളാണള്ളത്. കഥാപാത്രങ്ങളുടെ ആന്തരീകസ്വഭാവത്തിനുസരിച്ചാണ് വിവിധ വേഷങ്ങൾ നൽകുന്നത്. ഇവരുടെ ചമയത്തിലുള്ള നിറക്കൂട്ടുകളും വേഷവിധാനങ്ങളും ഈ വേഷങ്ങൾ അനുസരിച്ച് വ്യത്യസ്തമാണ്
സാത്വിക സ്വഭാവമുള്ള കഥാപാത്രങ്ങൾക്ക് പച്ചവേഷം. ഇതിഹാസങ്ങളിലെ വീരനായകന്മാരെയെല്ലാം . പച്ച വേഷത്തിൽ അവതരിപ്പിക്കുന്നു നന്മയുടെ ഭാവങ്ങളാണ് പച്ചവേഷങ്ങൾ. വീരരായ രാജാക്കന്മാർ, രാമൻ, ലക്ഷ്മണൻ തുടങ്ങിയവർക്ക് പച്ചവേക്ഷങ്ങളാണ്. മുഖത്ത് കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച്, അരിമാവും ചുണ്ണാനും ചേർത്തു കുഴച്ച് ചുട്ടിയിട്ട്, കടലാസുകൾ അർധചന്ദ്രകൃതിയിൽ വെട്ടി മീതെ വെച്ച് പിടിപ്പിക്കുന്നു നെറ്റിയുടെ മധ്യഭാഗത്തായി ഗോപി വരയ്ക്കുന്നതിനു " നാമം വയ്ക്കുക " എന്നു പറയുന്നു. ബലഭദ്രൻ , ശിവൻ, തുടങ്ങിയവർക് നാമം വയ്കുന്നതിനു വെള്ളമനയോലയുടെ ' കറുത്ത മഷി ഉപയോഗിക്കുന്നു.
കത്തി
സ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് സാധാരണയായി കത്തിവേഷം നൽകുക. രാവണൻ, ദുര്യോധനൻ , കീചകൻ, ശിശുപാലൻ , നരകാസുരൻ , തുടങ്ങിയവർക്ക് കത്തിവേഷമാണ്. ഇതിൽ കണ്ണുകൾക്ക് താഴെയായി നാസികയോട് ചേർത്തും പുരികങ്ങൾക്ക് മുകളിലും ആയി കത്തിയുടെ ആകൃതിയിൽ അൽപ്പം വളച്ച് ചുവപ്പ് ചായം തേച്ച് ചുട്ടി മാവുകൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു. കത്തിവേഷത്തെ "കുറുംക്കത്തി " എന്നും " നെടുംകത്തി" എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കവിൾ തടങ്ങൾക്കു താഴെ കത്തിയുടെ ആകൃതിയിൽ വരയ്ക്കുന്ന അടയാളത്തിന്റെ അഗ്രഭാഗം വളച്ചു വച്ചാൽ കുറുംകത്തിയും , വളയ്ക്കാതെ നീട്ടി കൺപോളകളുടെ അഗ്രങ്ങൾ വളരെ എത്തിച്ചു വരച്ചാൽ നെടുംകത്തിയും ആകുന്നു. ശ്യംഗാരരസം അഭിനയിക്കുന്നവരുടെ വേഷം കുറുംകത്തി തന്നെ ആയിരിക്കണം. ദുശ്ശാസനൻ, ഘടോൽഘചൻ, തുടങ്ങിയവരുടെ വേഷം നെടുംകത്തിയായിരിക്കണം. 'പച്ച' വേഷത്തോടു സമാനമായ നിറകൂട്ടിൽ ചുവന്ന വരകൾ കവിളു ളിൽ വരയ്ക്കുകയും മൂക്കിലും നെറ്റിയിലും വെള്ള ഉണ്ടകൾ വയ്ക്കുകയും ചെയ്യുന്നു. വസ്ത്രാഭരണങ്ങൾ എല്ലാം പച്ചവേഷം പോലെ തന്നെയാണ്.
പ്രധാനമായും 3 തരത്തിലുള്ള താടിവേഷങ്ങളാണുള്ളത്.
വെള്ളത്താടി : ഹനുമാൻ, ജാംബവാൻ പോലെയുള്ള അതിമാനുഷരും സാത്വിക സ്വഭാവത്തോടു കൂടിയവരും ആയ കഥാപാത്രങ്ങൾക്ക് വെള്ളത്താടി വേഷമാണ്.
ചുവന്നതാടി : താമസ സ്വഭാവികളായ കഥാപാത്രങ്ങൾക്കാണ് ചുവന്ന താടി നൽകുക. ഉദാ: ബാലി, സുഗ്രീവൻ , ദുശ്ശാസനൻ, ത്രിഗർത്തൻ
കരി താപസ്വികൾക്കും , വനചാരികൾക്കാണ് കരിവേഷം നൽകുക. ഇവരിൽ ആൺകരിക്ക് കറുത്ത താടി കെട്ടിയിരിക്കും. ഉദാ: കാട്ടാളൻ. പെൺകരിക്ക് നീണ്ട സ്തനങ്ങളും കാതിൽ തോടയും കെട്ടിയിരിക്കും. ഉദാ: നക്രതുണ്ടി , ശൂർപ്പണഖ, ലങ്കാലക്ഷ്മി.
കഥകളിയിലെ മിനുക്കു വേഷങ്ങൾ വേഗത്തിൽ ചെയ്യാവുന്നതാണ്. മനയോല വെള്ളം ചേർത്തരച്ച് മുഖത്ത് തേയ്ക്കുന്നതിന് മിനുക്ക് എന്നു പറയുന്നു. ഇതിൽ അല്പം ചായില്യം കൂടി ചേർത്താൽ ഇളം ചുവപ്പുനിറം കിട്ടും സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കു വേഷമാണ് നൽകുക. ഇവർക്ക് തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ട് ആണ് നൽകു സ്ത്രീകൾക്ക് കണ്ണെഴുത്ത്, ചുണ്ടു ചുവപ്പിക്കൽ തുടങ്ങിയവ മനോധർമം പോലെ ചെയ്ത് ഉടുത്തു കെട്ട്, കുപ്പായം, തുടങ്ങിയവ അണിയുന്നു. തലയിൽ കൊണ്ടകെട്ടി പട്ടുവസ്ത്രം കൊണ്ട് മറയ്ക്കുന്നു
ദേവകളായ ചില കഥാപാത്രങ്ങൾക്ക് മാത്രമാണ് പഴുപ്പു വേഷം. ഉദാ: ആദിത്യൻ, ശിവൻ, ബലഭദ്രൻ ,
എന്നിങ്ങനെയുള്ള കഥാപാത്രങ്ങളാണ് കഥകളിയിൽ അടങ്ങിയിരിക്കുന്നത്.
Comments
Post a Comment